മെഡിക്കൽ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ. ശുക്ലയെ കോടതി നടപടികളിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശം. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് നിർദ്ദേശം നൽകിയത്. ലക്നൗവിലെ മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ ഹൈക്കോടതി ജഡ്ജിയായ എസ്.എൻ. ശുക്ല ഇടപെട്ടെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് പരാതികൾ കിട്ടിയിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഹൈക്കോടതി ജഡ്ജിമാരടങ്ങിയ മൂന്നംഗ സമിതി ഗുരുതര കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടാണ് ചീഫ് ജസ്റ്റീസിന് ഇന്നലെ കൈമാറിയത്. ജുഡീഷ്യറിയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്ന ഇടപെടൽ ജസ്റ്റീസ് എസ്.എൻ. ശുക്ല നടത്തി. മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ ശുക്ല ഇടപെട്ടതിന് ശക്തമായ തെളിവുകളുണ്ടെന്നും സമിതി കണ്ടെത്തിയതായാണ് വിവരം.
Comments