ഹിസ്ബുൾ മുജാഹിദീൻ കമാൻഡറും കശ്മീരിൽ കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയുമായ സബ്സര്‍ അഹമ്മദ് ഭട്ടിനെ ഇന്ത്യന്‍ സൈന്യം വധിച്ചു . സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാംപൂരിലും ത്രാലിലുമായി എട്ട് ഭീകരരെ സൈന്യം വധിച്ചു. അനന്ത്നാഗിൽ സുരക്ഷ സേനക്കുനേരെ നാട്ടുകാരുടെ രൂക്ഷമായ കല്ലേറ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . ദക്ഷിണ കശ്മിരിലെ ത്രാൽ പ്രദേശത്ത് ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് സബ്സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിൽ രണ്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിലൊരാൾ സബ്സർ അഹമ്മദ് ഭട്ടാണെന്നാണ് വിവരം.
Comments