കട്ടപ്പന:ഒരു പാട് ചെറ്റത്തരം പറയുന്ന പൊതു പ്രവർത്തകനാണു പി.ടി. തോമസ് എന്ന് മന്ത്രി എം.എം. മണി പറഞ്ഞു. തനിക്ക് കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെങ്കിൽ പി.ടി. തോമസിന് സൗജന്യമായി എഴുതിക്കൊടുക്കാം. ദേവികുളം സബ് കലക്ടർ വി. ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയതു മന്ത്രി എം.എം. മണിയന്ന് പി.ടി. തോമസ് എംഎൽഎ ആരോപിച്ചിരുന്നു. നിയമസഭയിലും പി.ടി.തോമസ് ഒരു ശല്യമാണ്. പി.ടി. തോമസും ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കൂടി തന്നെ ഒതുക്കാൻ ശ്രമിച്ചു. ഒരു കോപ്പും നടന്നില്ല, ഒരു പുല്ലും സംഭവിച്ചില്ല– മണി പറഞ്ഞു. കൊട്ടാക്കമ്പൂരിൽ സർക്കാർ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയൽ അഗ്രിക്കൾച്ചറൽ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രി എം.എം. മണിക്കുള്ള ബന്ധം അന്വേഷിക്കണമെന്നു പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയാകുന്നതിനു മുൻപും ശേഷവും എം.എം. മണി പലവട്ടം ഇൗ സ്ഥാപന ഉടമയുടെ വീട് സന്ദർശിച്ചിട്ടുണ്ട്. മ
Comments