കിഫ്ബി വഴിയുളള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആദ്യ കരാറുകൾ ഒപ്പിട്ടു. 3800 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കരാർ ഒപ്പിട്ടത്. അംഗീകാരം ലഭിച്ച പദ്ധതികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഓൺലൈനായി പണം അനുവദിക്കും. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ധനസമാഹരണത്തിനായി ധനമന്ത്രി ഡോ.തോമസ് ഐസകിന്റെ സ്വപ്ന പദ്ധതിയായിരുന്നു കിഫ്ബി. വിമർശനവും അഭിനന്ദനങ്ങളും ഒരുപോലെ കേട്ട പ്രഖ്യാപനം. ആദ്യ സെറ്റ് കരാറുകളുകളിൽ ഒപ്പിട്ട് പ്രഖ്യാപിത ലക്ഷ്യത്തിലേക്കുളള യാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് കിഫ്ബി. വകുപ്പുകളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ എംഡി മാർ,വകുപ്പ് സെക്രട്ടറിമാർ കിഫ്ബി സിഇഒ എന്നിവരാണ് കരാറിലൊപ്പിട്ടത്.
Comments