You are Here : Home / News Plus

മഹാരാഷ്ട്രയില്‍ ചികിത്സകിട്ടാതെ കഴിഞ്ഞമാസം മരിച്ചത് 55 നവജാത ശിശുക്കള്‍

Text Size  

Story Dated: Saturday, September 09, 2017 09:04 hrs UTC

മഹാരാഷ്ട്രയിലെ നാസിക് ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സകിട്ടാതെ കഴിഞ്ഞമാസം 55 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെന്റിലേറ്ററും ഇന്‍ക്യുബേറ്ററും ഓക്‌സിജന്‍ സിലിണ്ടറും ഇല്ലാത്തതിനാലാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആരോപണം. അതേസമയം ആശുപത്രിയുടെ വീഴ്ചകൊണ്ടല്ല കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അഞ്ചുമാസക്കാലത്തിനിടയ്ക്ക് 187 നവജാത ശിശുക്കളാണ് നാസിക് സിവില്‍ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞമാസംമാത്രം 55 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ആശുപത്രിയില്‍ ആവശ്യത്തിന് ഇന്‍ക്യുബേറ്ററില്ലാത്തതും ഓക്‌സിജന്‍ സിലിണ്ടറിന്റെ കുറവുമാണ് കുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കിയത്. ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതെന്ന ന്യായീകരണമാണ് നാസിക് സിവില്‍ സര്‍ജന്‍ സുരേഷ് ജഗ്ദാലെ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.