You are Here : Home / News Plus

പള്‍സറുമായി ബന്ധമില്ലെന്നു പോലീസിനു മുന്നില്‍ വ്യക്തമാക്കി

Text Size  

Story Dated: Sunday, September 17, 2017 11:58 hrs UTC

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്‌ പൂര്‍ത്തിയായി. ആലുവ പോലീസ്‌ ക്ലബിലെത്തിയ നാദിര്‍ഷയെ നാലര മണിക്കൂറാണ്‌ പോലീസ്‌ ചോദ്യം ചെയ്‌തത്‌. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുന്‌പാകെ ഹാജരായത്‌. വെള്ളിയാഴ്‌ച നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പോലീസ്‌ ക്ലബില്‍ എത്തിയിരുന്നു. കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. താനും ദിലീപും കേസില്‍ നിരപരാധികളാണെന്ന് ആലുവ പോലീസ് ക്ലബില്‍ നിന്ന് പുറത്തുവന്ന നാദിര്‍ ഷാ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള കാര്യങ്ങള്‍ പോലീസിനു മുമ്പാകെ അറിയിച്ചിട്ടുണ്ട്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ തനിക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ല. സമ്മര്‍ദ്ദമുണ്ടാകുമെന്ന ചില സൂചന ലഭിച്ചപ്പോള്‍ ആശങ്കയുണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയെ അറിയിക്കുമെന്നും നാദിര്‍ ഷാ പറഞ്ഞു. പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. താന്‍ പള്‍സറിനെ വിളിച്ചിട്ടില്ല. അയാളുമായി നേരിട്ട് ബന്ധമില്ല. പള്‍സറുമായി ബന്ധമില്ലെന്നു പോലീസിനു മുന്നില്‍ വ്യക്തമാക്കി. ഇനി തീരുമാനിക്കേണ്ടത് പോലീസും കോടതിയുമാണ്. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ നാദിര്‍ ഷാ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ നിന്ന് തനിക്ക് വന്ന ഫോണുകള്‍ പള്‍സര്‍ സുനിയുടെതാണെന്ന് തനിക്ക് അറിയാമായിരുന്നില്ല. പിന്നീട് സുനില്‍ ആണെന്ന് പേര് പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്. ഇക്കാര്യം ദിലീപിനെ അറിയിച്ചിരുന്നു. സുനില്‍ വിളിച്ചത്ം താന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം പിന്നീട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും നാദിര്‍ ഷാ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.