You are Here : Home / News Plus

ഹണീ പ്രത് നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് ഹരിയാന പോലീസ്

Text Size  

Story Dated: Sunday, September 17, 2017 12:07 hrs UTC

ചണ്ഡിഗഢ്: ഗുര്‍മീത് റാം റഹീം സിംഗ് ജയിലിലായതോടെ ഒളിവില്‍ പോയ വളര്‍ത്തുമകള്‍ ഹണീപ്രത് നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് ഹരിയാന പോലീസ്. ദേരാ സച്ച സൗദ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെ പോലീസ് രാജസ്ഥാനില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണീപ്രീത് രാജ്യം വിട്ടിരിക്കാമെന്ന സൂചന ലഭിച്ചത്. ഹണിപ്രീതിന്റെ കേന്ദ്രത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഹണിപ്രീത് എവിടെയാണെന്നതു സംബന്ധിച്ച് വ്യക്തമായ വിവരമില്ലെന്ന് ഡി.ജി.പി ബി.എസ് സന്ധു പറഞ്ഞു. ഈ സമയം വരെ അവര്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഉദ്‌യ്പുരിലെ സെക്ടര്‍ 17 നകോഡ നഗറില്‍ നിന്നാണ് പ്രദീപിനെ പോലീസ് പിടികൂടിയത്. ഇയാളെ പഞ്ച്കുളയില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഗുര്‍മീതിന് ശിക്ഷ വിധിച്ച ഓഗസ്റ്റ് 25ന് പഞ്ച്കുളയില്‍ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടാന്‍ നിര്‍ദേശം നല്‍കിയത് പ്രദീപ് ആയിരുന്നു. പഞ്ച്കുളയില്‍ നിന്ന് പുറത്തുപോകാതെ തന്നെ സംരക്ഷിക്കുന്നവര്‍ക്ക് 25,000 രൂപ വീതം ഗുര്‍മീത് വാഗ്ദാനം ചെയ്തിരുന്നുവെന്നും പ്രദീപ് പറയുന്നു. ഗുര്‍മീതിന്റെ മകന്‍ ആദിത്യ ഇന്‍സാനിന്റെ അടുപ്പക്കാരനായ പ്രകാശ് എന്ന വിക്കിയെ ഹരിയാന പോലീസ് മൊഹാലിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളും ദേര സച്ചയുടെ വക്താവായിരുന്നു. ദേര സച്ച സൗദയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണ് ഹണിപ്രീത് എന്നാണ് പോലീസിന്റെ വിശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.