You are Here : Home / News Plus

വിദേശ ഐടി കമ്പനികള്‍ക്ക് നല്‍കിയകരാറുകള്‍ പുനപ്പരിശോധിക്കാനൊരുങ്ങി ട്രംപ്

Text Size  

Story Dated: Thursday, September 28, 2017 09:54 hrs UTC

ന്യൂഡല്‍ഹി: നിലവില്‍ യുഎസ് സര്‍ക്കാര്‍ നല്‍കിയ പ്രോജക്ട് കരാറുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാല് മാസം കൊണ്ടാവും ഈ കരാറുകളുടെ പുരോഗതി യുഎസ് സര്‍ക്കാര്‍ വിലയിരുത്തുക. കോഗ്നിസന്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്,ഇന്‍ഫോസിസ് തുടങ്ങിയവയാണ് യുഎസ് സര്‍ക്കാരിന്റെ കരാറുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന കമ്പനികളില്‍ പ്രമുഖര്‍. 3.2 മുതല്‍3.5 വരെ കൂടുതല്‍ ആഗോള സാധ്യതകളാണ് മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ കമ്പനികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. കരാര്‍ പുനപ്പരിശോധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനുള്ള ട്രംപിന്റെ നീക്കം അമേരിക്കന്‍ കമ്പനികള്‍ക്കാവും നേട്ടമാവുക. തൊഴില്‍ സാധ്യതകള്‍ സ്വന്തം രാജ്യത്ത് തന്നെ നിലനിര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായി തന്നെയാണ് ഈ പുനപ്പരിശോധന കാലയളവിനേയും കണക്കാക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനം കൂടിയായിരുന്നു ഇത്. അങ്ങനെയെങ്കില്‍ അത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാവും നല്‍കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കന്‍ ഐടി മേഖലയില്‍ ഇന്ത്യന്‍ ടെക്കിളാണ് കൂടുതലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.