You are Here : Home / News Plus

കൃഷ്ണമൂര്‍ത്തി-ജേക്കബ് ജോബ് സംഭാഷണം പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കി

Text Size  

Story Dated: Friday, March 06, 2015 05:06 hrs UTC

തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാം കസ്റ്റഡിയിലായതിന് പിന്നാലെ മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തി മുന്‍ തൃശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബുമായി നടത്തിയ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജാണ് സംഭാഷണം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് തെളിവുകള്‍ കൈമാറിയതിന് ശേഷമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
'സ്വാമി'യുടെ താത്പര്യ പ്രകാരമാണ് താന്‍ വിളിക്കുന്നതെന്ന് ജേക്കബ് ജോബിനോട് കൃഷ്ണമൂര്‍ത്തി പറയുന്നുണ്ട്. വൈദീശ്വരന്‍ കേസ് മുതല്‍ തന്നോടുള്ള വിരോധം ഇപ്പോഴും തുടരുന്നുണ്ടെന്ന് ജേക്കബ് ജോബ് കൃഷ്ണമൂര്‍ത്തിയോട് പറയുന്നതും സി.ഡിയില്‍ വ്യക്തമാണ്. 40 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് സംഭാഷണം.
തന്‍െറ കൈയില്‍ നിന്നും ചേരാമംഗലം സ്റ്റേഷനിലെ എല്ലാ പൊലീസുകാരും പണം കൈപ്പറ്റി എന്ന് നിസാം പറഞ്ഞതായി ജേക്കബ് ജോബ് മുന്‍ ഡി.ജി.പിയോട് പറയുന്നുണ്ട്. ജേക്കബ് ജോബ് കൈക്കൂലി വാങ്ങുന്നവനാണെന്ന് ആഭ്യന്തര മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു.
സി.ബി.ഐ ഡയറക്ടറാകാന്‍ ഡി.ജി.പി ബി.ജെ.പി നേതാക്കളെ കണ്ടതായി പത്രസമ്മേളനത്തില്‍ പി.സി ജോര്‍ജ് ആരോപിച്ചു. 2011ല്‍ നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കെ.എസ് ബാലസുബ്രഹ്മണ്യത്തെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ക്രിമിനലുകള്‍ കയറിയിറങ്ങുന്നതായും ജോര്‍ജ് ആരോപിച്ചു. കേസില്‍ നിസാം ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് തന്‍െറ ആവശ്യം. മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ഇക്കാര്യത്തില്‍ പങ്കുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.