You are Here : Home / News Plus

ജി.കാര്‍ത്തികേയന്‍റെ വേര്‍പാട് സംസ്ഥാനത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്ടമെന്ന് ആന്റണി

Text Size  

Story Dated: Saturday, March 07, 2015 06:03 hrs UTC

എറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും ആയിരുന്നു അകാലത്തില്‍ അന്തരിച്ച ജി കാര്‍ത്തികേയനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ എസ് യു പ്രവര്‍ത്തകനായിരുന്ന കാലംമുതല്‍ കാര്‍ത്തികേയനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗമായും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തന രംഗത്തെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തന ശൈലി ആയിരുന്നു അദ്ദേഹത്തിന്റേത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി കേരളത്തില്‍ ഉടനീളം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ സേവനം കേരളത്തിന് ഒരിക്കലും മറക്കാനാകില്ല. 

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. മാരകരോഗം അദ്ദേഹത്തെ അടിമപ്പെടുത്തുമെന്ന് ആരും കരുതിയില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്തിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ആന്റണി അനുസ്മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.