ബിർമിങ്ങാം∙ ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തപ്പോൾ, പാക്കിസ്ഥാന്റെ മറുപടി 33.4 ഓവറിൽ 164 റൺസിലൊതുങ്ങി. ബോളിങ്ങിനിടെ പരുക്കേറ്റ പാക്ക് താരം വഹാബ് റിയാസ് ബാറ്റിങ്ങിനിറങ്ങിയില്ല. മഴമൂലം പാക്കിസ്ഥാന്റെ വിജയലക്ഷ്യം മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ 41 ഓവറിൽ 289 റണ്‍സായി പുനർനിശ്ചയിച്ചിരുന്നതിനാൽ ഇന്ത്യൻ വിജയം 124 റൺസിന്. യുവരാജ് സിങ്ങാണ് കളിയിലെ കേമൻ. അർധസെഞ്ചുറി നേടിയ അസ്ഹർ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. മുഹമ്മദ് ഹഫീസ് 33 റൺസെടുത്തു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Comments