You are Here : Home / News Plus

ശശികലയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി പനീര്‍ശെല്‍വം

Text Size  

Story Dated: Saturday, February 11, 2017 05:33 hrs UTC

 ശശികലയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി കാവല്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വത്തിന്‍റെ ക്യാമ്പ്.  ജയലളിതയുടെ മുന്‍സെക്രട്ടറി വെങ്കിട്ടരാമന്‍റെ നേതൃത്വത്തിലാണ് യുവാക്കളെ സംഘടിപ്പിക്കാനുളള ശ്രമങ്ങള്‍ പനീര്‍ശെല്‍വം ക്യാമ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി മറീനബീച്ചില്‍ ഒത്തുചേരാനുള്ള ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. 

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനുശേഷം മറീനബീച്ച് വീണ്ടും ജനസാഗരമാക്കി ജനങ്ങള്‍ ഞങ്ങളോടപ്പമാണ് എന്ന് തെളിയിക്കാനാണ് പനീര്‍ശെല്‍വം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി ചെയ്യുന്നതാണ് എന്ന് സമ്മതിക്കാന്‍ പനീര്‍ശെല്‍വം ക്യാമ്പ് തയ്യാറല്ല. ജനങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്ന പ്രക്ഷോഭമാക്കി ഇത് മാറണം എന്നാണ് പനീര്‍ശെല്‍വം ആഗ്രഹിക്കുന്നത്. അതിനിടയില്‍ പനീര്‍ശെല്‍വത്തിന് ആശ്വാസമായി ണ്ട് എഐഎഡിഎംകെ എംപിമാർ പനീർ ശെൽവം പക്ഷത്തേക്ക് കൂറുമാറി . പി.ആർ.സുന്ദരം(നാമക്കൽ) , അശോക് കുമാർ (കൃഷ്ണഗിരി) എന്നിവരാണ് കൂറുമാറിയത്.

അതേ സമയം  ശശികല അണ്ണാഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിനെ ചുറ്റിപ്പറ്റി വിവാദം പുകയുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കോട്ട കെട്ടി സുരക്ഷ വലയം ഒരുക്കിയിരിക്കുകയാണ് റിസോര്‍ട്ടിന് ചുറ്റും. മഹാബലിപുരത്തെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടാണ് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അതേസമയം റിസോര്‍ട്ടിനു പുറത്ത് നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുമുണ്ടായി.

വിവാദ വ്യവസായിയായ ശേഖറിന്റേതാണ് റിസോര്‍ട്ട് എന്നാണ് സൂചനകള്‍. റിസോര്‍ട്ടിന്റെ ചുറ്റുവട്ടത്തേക്ക് ഒരാളെ പോലും കടത്തിവിടുന്നില്ല. പ്രധാന വഴികളില്‍ എല്ലാം അണ്ണാഡിഎംകെ നേതാക്കളുടെ കനത്ത കാവലാണ്. റിസോര്‍ട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ എംഎല്‍എമാര്‍ക്ക് അനുവാദമില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.