ന്യൂഡൽഹി:കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കർണനെതിരെ സുപ്രീം കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ കോടതിയിൽ ഹാജരാകില്ലെന്നായിരുന്നു കർണന്റെ നിലപാട്. കൈവശമുള്ള എല്ലാ ഫയലുകളും ഉടനെ ഹൈക്കോടതിയുടെ റജിസ്ട്രാറെ ഏൽപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ദലിതനായതു കൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നതെന്നാണ് ജസ്റ്റിസ് സി.എസ്.കർണന്റെ ആരോപണം. സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്.
Comments