സിറിയയിലെ ഇഡ് ലിബിലുണ്ടായ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഇഡ്‌ലിബിലെ മൂന്നു പ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. കാഫ്ര നാബലില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 26 പേരാണ് മരിച്ചത്. മാററ്റ് അല്‍ നുമാനില്‍ 18 പേരും മരിച്ചു. റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Comments