ജമ്മു കശ്മീരില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ മൂന്ന് ലഷകര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു.
സൈന്യവും ജമ്മു കശ്മീർ പൊലീസിലെ പ്രത്യേക വിഭാഗവും ചേർന്നാണ് അനന്തനാഗ് ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത് അറവാനി വില്ലേജില്‍ വച്ച് ഭീകരരെ വധിച്ചത്.
ബുധനാഴ്ചയാണ് ആക്രമണം തുടങ്ങിയത്. ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരിൽ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
Comments