തന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം റഷ്യൻ ഹാക്കർമാരാണെന്ന് ഹില്ലരി ക്ലിന്റൺ ആരോപിച്ചു. അഞ്ച് വർഷം മുമ്പ് നടന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വിമർശിച്ചതിലുള്ള പകയാണ് പുട്ടിനെ അമേരിക്കൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രേരിപ്പിച്ചതെന്നും ക്ലിന്റൺ ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യൻ ഹാക്കർമാർ പ്രവർത്തിച്ചുവെന്ന എഫ്.ബി.ഐയുടെയും, സി.ഐ.എയുടെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് ഹില്ലരിയുടെ ആരോപണം. ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമെയിലുകൾ റഷ്യൻ ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ കണ്ടെത്തൽ. ഇ-മെയിലുകളിലെ വിവരങ്ങൾ പുറത്തുവന്നത് ഹില്ലരി ക്ലിന്റന്റെ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഹില്ലരിയുടെ സ്വകാര്യ ഇമെയിൽ സെർവ്വറിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് എഫ്.ബി.ഐ റിപ്പോർട്ട് ചെയ്തിരുന്നു.
Comments