റഷ്യയ്ക്ക് പിന്നാലെ ആയുധ ശക്തി കൂട്ടാനുറച്ച് അമേരിക്കയും. ആണവായുധ ശേഷികൂട്ടണമെന്നാണ് ഡോണൾഡ് ട്രംപിന്‍റെ ആഹ്വാനം. തീവ്രവാദം തടയാനെന്ന വിശദീകരണമാണ് നിയുക്ത പ്രസിഡന്‍റിന്‍റെ ഓഫീസ് നൽകുന്നത്.
അടുത്ത മാസം പ്രസിഡന്‍റായി അധികാരമേറ്റെടുക്കാനിരിക്കേയാണ് അമേരിക്കയുടെ യുദ്ധനയം വ്യക്തമാക്കി ഡോണൾഡ് ട്രംപ് നിലപാടറിയിച്ചത്. അമേരിക്ക ആണവായുധ ശേഷി കൂട്ടണമെന്ന് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. സംഭവം അന്തർദേശീയ മാധ്യങ്ങളിൽ വാർത്തയായതോടെ വിശദീകരണവുമായി ട്രംപിന്‍റെ ഓഫീസ് രംഗത്തെത്തി. തീവ്രവാദികളും മറ്റും ആണവായുധങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് ട്രംപിന്‍റെ വക്താവ് ജേസൺ മില്ലർ അറിയിച്ചു.
Comments