തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ജയലളിതയുടെ രോഗവിവരവും മരണകാരണവും സംബന്ധിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ടു പുറത്തുവിടുന്നില്ലെന്ന് കോടതി ചോദിച്ചു. ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പ്രവർത്തകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ സംസ്‌ഥാന–കേന്ദ്ര സർക്കാരുകൾക്കും ജയലളിത ചികിത്സയിൽ കഴിഞ്ഞ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. ജയയുടെ മരണത്തിൽ വ്യക്‌തിപരമായി തനിക്കും സംശയങ്ങളുണ്ടെന്നും ജസ്റ്റീസ് വൈദ്യനാഥൻ നിരീക്ഷിച്ചു. കേസ് ജനുവരി നാലിലേക്ക് കോടതി മാറ്റി.
Comments