You are Here : Home / News Plus

ഇ പി ജയരാജനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

Text Size  

Story Dated: Saturday, January 07, 2017 05:10 hrs UTC

ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെ പ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരും പ്രതികളായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയാക്കി പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച് എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നിയമനത്തിന്റെ ചുമതലയുള്ള റിയാബ് തയ്യാറാക്കിയ രണ്ടുപേരുടെ പട്ടിക തള്ളി, മതിയായ യോഗ്യതയില്ലാത്ത സുധീറിനെ നിയമിക്കാന്‍ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ നിര്‍ദ്ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. താന്‍ തന്നെ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്ത പേരുകള്‍ ഉണ്ടായിട്ടും, എതിരഭിപ്രായം പോലും രേഖപ്പെടുത്താതെ പി കെ സുധീറിനെ നിയമിച്ച് പോള്‍ ആന്റണി ഉത്തരവിറക്കി. ഇതില്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മാത്രമല്ല, നിയമനത്തിന് വിജിലന്‍സിന്റെ അനുമതി വേണമെന്ന നിബന്ധനയും പാലിച്ചില്ല. തുടര്‍ന്നാണ് ഇ പി ജയരാജന്‍, പി കെ സുധീര്‍, പോള്‍ ആന്റണി എന്നിവരെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.