തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവും രോഗവിവരങ്ങളും സംബന്ധിച്ച് സംസ്ഥാനസർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാനസർക്കാരിന് നോട്ടീസയച്ചു. ജയലളിതയുടെ രോഗവിവരങ്ങളടങ്ങിയ രേഖകൾ കോടതിയിൽ സമർപ്പിയ്ക്കാൻ തയ്യാറാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ ഹൈക്കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് സുന്ദർരാമൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവർത്തകർ നൽകിയ രണ്ട് ഹർജികളും, രോഗവിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ ട്രാഫിക് രാമസ്വാമി നൽകിയ ഹർജിയും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.
Comments