കെ.എം.മാണിക്കെതിരായ ബാർക്കോഴ കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർറെഡ്ഡി അട്ടിമറിച്ചതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പ്രോസിക്യൂഷൻ നടപടികൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ത്വരിതാന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകി. അതേ സമയം അന്വേഷണ റിപ്പോർട്ടിന്റെ പല ഭാഗത്തും റെഡ്ഡിക്കെതിരായ വിമർശനങ്ങളും വിജിലൻസ് ഉന്നയിക്കുന്നുണ്ട്. അന്തിമനിഗമനവും റിപ്പോർട്ടും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതിയും ചൂണ്ടികാട്ടി.
ബാർകോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർറെഡ്ഡി അട്ടിമറിച്ചുവെന്ന കേസ് അന്വേഷിക്കാൻ കോടതിയാണ് ഉത്തരവിട്ടത്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സുകേശിനെതിരെയും ത്വരിത്വാന്വേഷണം നടന്നു. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷന് തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. വിശദമായ ത്വരിതാന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ പല ഭാഗത്തും ശങ്കർറെഡ്ഡിക്കെതിരെ പരാമർശങ്ങളമുണ്ടെന്നാണ് സൂചന.
Comments