ന്യൂഡൽഹി : താലിബാൻ ഭീകരരെ കാണ്ടഹാർ വിമാനറാഞ്ചലിനു സഹായിച്ചത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ. ഭീകരർക്ക് ഐഎസ്ഐ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ തടവിലുണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കാതെ തന്നെ യാത്രക്കാരെ രക്ഷപെടുത്താമായിരുന്നു.വിമാനം പാർക്ക് ചെയ്തിരുന്ന റൺവേയിൽ നിരവധി ഭീകരർ തോക്കേന്തി നിൽപ്പുണ്ടായിരുന്നു. മാത്രമല്ല, ഡോവൽ ഉൾപ്പെടെയുള്ളവർ മധ്യസ്ഥതയ്ക്കായി വിമാനമിറങ്ങിയപ്പോൾ രണ്ട് ഐഎസ്ഐ ചാരൻമാരെ കണ്ടു ‘ഡിഫീറ്റ് ഈസ് ആൻ ഓർഫൻ: ഹൗ പാക്കിസ്ഥാന്‍ ലോസ്റ്റ് ദി ഗ്രേറ്റ് സൗത്ത് ഏഷ്യൻ വാർ’ (Defeat is an Orphan: How Pakistan lost the Great South Asian War) എന്നാണ് പുസ്തകത്തിന്റെ പേര്. യാത്രക്കാരുടെ മോചനത്തിനു മധ്യസ്ഥനായിനിന്നവരിൽ ഒരാളായിരുന്നു അജിത് ഡോവൽ.
Comments