വിദ്വേഷ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കുമിടെ ബിജെപിയുടെ നിര്‍ണ്ണായക നേതൃയോഗങ്ങൾക്ക് ഇന്ന് കോട്ടയത്ത് തുടക്കം. എ എൻ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ സി.കെ പത്മനാഭൻ പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തിൽ ഈ വിഷയം മുഖ്യ ചർച്ചയായേക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കം ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളും പാര്‍ട്ടിയോഗങ്ങളിൽ പ്രധാന ചർച്ചയാകും.
കത്തിനിൽക്കുന്ന വിവാദങ്ങളും നേതാക്കൾക്കിടയിലെ കടുത്ത അഭിപ്രായ ഭിന്നതയും. പ്രധാനം കമൽ വിവാദം തന്നെ. സംവിധായകൻ കമൽ നാടുവിട്ട് പോകണമെന്ന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്റെ പരാമര്‍ശം പാര്‍ട്ടിക്കകത്തും പുറത്തും വലിയ ചർച്ചയാണ്. വിദ്വേഷ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സികെ പദ്‍മനാഭനും പാര്‍ട്ടി വക്താവ് എംഎസ് കുമാറും അടക്കമുള്ളവർ രംഗത്തെത്തി. എ എൻ രാധാകൃഷ്ണന്റേത് വ്യക്തിപമായ പരാമര്ശമെന്ന് വിലയിരുത്തിയ കുമ്മനം രാജശേഖരനാകട്ടെ മോദിയേയും സുരേഷ്ഗോപിയെയും വിമര്‍ശിച്ചതിന്റെ പേരിൽ കമലിനെതിരെ ഫേസ് ബുക്കിൽ പ്രതികരിക്കുകയും ചെയ്തു.
Comments