മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മുഴുവൻ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൽകാനാകാത്തതും നൽകിക്കൂടാത്തതുമായ വിവരങ്ങൾ ഉണ്ട്. ചില തീരുമാനങ്ങൾ നടപ്പാക്കും മുൻപ് പുറത്തുവിട്ടാൽ നിരർഥകമാകും. വ്യക്തിപരമായ ദുരുദ്ദേശ്യങ്ങൾക്കായി വിവരാവകാശ നിയമം ഉപയോഗിക്കരുത്.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം. വെളിപ്പെടുത്താൻ പറയുന്ന വിവരങ്ങൾക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് മുഖ്യമന്ത്രിയും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിൻസൻ എം പോളും ഒരു വേദിയിലെത്തിയത്.
Comments