പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര് മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. 83 പേര്‍ക്ക് നിസ്സാര പരുക്കേറ്റു.ജെല്ലിക്കെട്ട് തടസ്സം കൂടാതെ നടത്താൻ നിയമനിർമാണം നടത്തുമെന്നു തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം വ്യക്തമാക്കി. അതിന്റെ കരട് നിയമസഭയിൽ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക പ്രശ്നപരിഹാരം പോരെന്നും ജെല്ലിക്കെട്ടിന് അനുകൂലമായി, ഒരു കോടതിക്കും ചോദ്യം ചെയ്യാൻ കഴിയാത്തത്ര ശക്തമായ നിയമനിർമാണം വേണമെന്നും ആവശ്യമുയർത്തി പ്രക്ഷോഭം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments