പതിനൊന്നാം തവണയും സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം.ദേശഭക്തിഗാന മൽസരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത് പാലക്കാടാണ് രണ്ടാം സ്ഥാനത്ത് കണ്ണൂർ മൂന്നാം സ്ഥാനത്തും. ഏഴുനാൾ നീണ്ടു നിന്ന ഉത്സവത്തിന് കൊടിയിറങ്ങി. . ഫലം വന്നപ്പോൾ പങ്കെടുത്ത 25 പേരിൽ 14 പേർക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതിൽ മൂന്നുപേർ കോഴിക്കോട്ടുകാരായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാടിന് ലഭിച്ചത് ഒരു ബി ഗ്രേഡും. ഇതോടെ കോഴിക്കോട് മുന്നിലെത്തി. അവസാന നിമിഷം എട്ട് അപ്പീലുകൾ ഉണ്ടായിരുന്ന. 232 ഇനങ്ങളിൽ 12,000 വിദ്യാർഥികൾ മത്സരിച്ച കണ്ണൂരിലെ കലോൽസവം. കലോൽസവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രധാനവേദിയിൽ ഉദ്ഘാടനം ചെയ്തത്. മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥിതി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎൽഎ, കെ.വി. സുമേഷ്, കണ്ണൂർ മേയർ ലത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂരിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കോഴിക്കോടിനും പാലക്കാടിനും ഭീഷണി ഉയർത്തിയത്. 2015ൽ കോഴിക്കോടുമായി കിരീടം പങ്കുവച്ച പാലക്കാടിന് കഴിഞ്ഞവർഷവും ഇത്തവണയും രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.
Comments