നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും. വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഡോണാൾഡ് ട്രംപും തെരേസ മേയും നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് വൈറ്റ് ഹൗസ് മൂന്ന് തവണ അക്ഷരത്തെറ്റോടെ പ്രസിദ്ധീകരിച്ചത് വിവാദമായി.
നാറ്റോയ്ക്കെതിരായ നിലപാട് നേരത്തെ ഡോണാൾഡ് ട്രംപ് സ്വീകരിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയിൽ ട്രംപ് അത് തിരുത്തി. സഖ്യത്തിന് ട്രംപിന്റെ 100 ശതമാനം പിന്തുണയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ബ്രിട്ടൻ സന്ദർശിക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ ക്ഷമം ഡോണൾഡ് ട്രംപ് സ്വീകരിച്ചു.
ബ്രിട്ടനുമായി കൂടുതൽ വ്യാപാര കരാറുകളിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകാനുള്ള യു കെ യുടെ നടപടികൾ പൂർത്തിയായല് മാത്രമേ ഇത് സാധ്യമാകൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments