തിരുവനന്തപുരം:സംഘർഷത്തെത്തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാർഥിയെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസിൽ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബിജെപി പ്രഖ്യാപിച്ച ജില്ലാ ഹർത്താലിനോടനുബന്ധിച്ച് അമ്പലം മുക്കിൽനിന്ന് പുറപ്പെട്ട പ്രകടനം ലോ അക്കാദമി സമീപം പേരൂർക്കട ജംഗ്ഷനിലെത്തിയതോടെ അക്രമാസക്തമാകുകയായിരുന്നു. ബിജെപി പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് ലാത്തി വീശി. സമരത്തിൽ മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു.
Comments