പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി എഡിഎംകെ അധ്യക്ഷ വി കെ ശശികല അറിയിച്ചു. പുതിയ ട്രഷററായി ദിന്‍ഡിഗല്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തതായും അവര്‍ അറിയിച്ചു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ പറഞ്ഞു.
ചെന്നൈ മറീനബീച്ചില്‍ ജയലളിത സമാധിയില്‍ പനീര്‍ശെല്‍വം നടത്തിയ നിര്‍ണായക നീക്കങ്ങളാണ് തമിഴ്നാട്ടിൽ അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കു വഴിവച്ചത്. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാൻ അന്തരിച്ച ജയലളിത ആഗ്രഹിച്ചിട്ടില്ലെന്ന് പനീർശെൽവം പറഞ്ഞിരുന്നു. ഇതോടെ ശശികല മുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങി. സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട ഗവർണർ വിദ്യാസാഗർ റാവു ഡൽഹിവഴി മുംബൈക്ക് പോകുകയും ചെയ്തു.
Comments