മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തമിഴ് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ എ ഐ എ ഡി എം കെ ,എം.എൽ എ മാരുടെ റിസോർട്ട് വാസം നാലാം ദിവസവും തുടരുന്നു.ഹൈക്കോടതി നിർദേശ പ്രകാരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും റിസോർട്ടിലെത്തി തെളിവെടുപ്പ് നടത്തി. എം.എൽ എ മാർ തടവിലല്ലെന്ന് പരിശോധനക്കു ശേഷം കാഞ്ചീപുരം ഡിവൈഎസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒ പനീർശെൽവത്തെ ഭയന്നാണ് റിസോർട്ടിൽ തുടരുന്നതെന്ന് എം.എൽ എ മാരും അറിയിച്ചു.
ചെന്നൈ പോണ്ടിച്ചേരി തീരദേശ ഹൈവേയിൽ കൂവത്തൂരുള്ള കടലോര റിസോർട്ടിലാണ് ശശികല പക്ഷത്തുള്ള എം.എൽ.എമാർ നാലാം ദിവസവും തുടരുന്നത്. ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരമണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും റിസോർട്ടിലെത്തി തെളിവെടുത്തത്.
Comments