You are Here : Home / News Plus

ഇ.പി.ജയരാജനേയും പി.കെ.ശ്രീമതിയേയും താക്കീത് ചെയ്തു.

Text Size  

Story Dated: Wednesday, April 19, 2017 10:47 hrs UTC

ന്യൂഡല്‍ഹി: ഇ.പി ജയരാജന്‍ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് ചില നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു.പിഴവ് പറ്റിയെന്ന് രണ്ട് പേരും കേന്ദ്രകമ്മിറ്റിയില്‍ സമ്മതിച്ചുവ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ സഹോദരന്റെ മരുമകള്‍ ദീപ്തി നിഷാദ്, ജയരാജന്റെ ഭാര്യാസഹോദരിയും എം.പി.യുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് വിവാദത്തിലായത്.ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഗണത്തില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്. ഗുരുതരമായ തെറ്റ് സംഭവിച്ചതിനാല്‍ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.