You are Here : Home / News Plus

ജിഷ്ണു കേസ്: ഡിഎന്‍എ പരിശോധന അസാധ്യമെന്ന് പോലീസ്

Text Size  

Story Dated: Saturday, May 13, 2017 09:10 hrs UTC

ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ സാംപിള്‍ വേര്‍തിരിച്ചെടുക്കാനാവില്ലെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് വിഭാഗം പറയുന്നു. ജിഷ്ണുവിന് മര്‍ദ്ദമേറ്റുവെന്ന് പറയുന്ന പാമ്പടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ പി.ആര്‍.ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നത്. നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ സാംപിള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ സാംപിള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ രക്തക്കറ ജിഷ്ണുവിന്‍റെത് തന്നെയാണോ എന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. മ തിയായ അളവില്‍ രക്തമില്ലാത്തതിനാല്‍ ഡി.എന്‍.എ സാംപിള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന വിശദീകരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.