You are Here : Home / News Plus

ചാമ്പ്യന്‍സ് ട്രോഫി പാകിസ്താന്

Text Size  

Story Dated: Sunday, June 18, 2017 07:20 hrs UTC

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിന്റെ വിജയത്തോടെ ട്രോഫി പാകിസ്താന് . 2009ലെ ടിട്വന്റി കിരീടത്തിന് ശേഷം പാകിസ്താന്‍ നേടുന്ന അന്താരാഷ്ട്ര കിരീടമാണിത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ ആദ്യ കിരീടവും. പാക് പേസര്‍മാരും സ്പിന്നര്‍മാരും ഒരേ മികവോടെ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനും പുറകെ ഒന്നായി കൂടാരം കയറി. ഇന്ത്യയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് ആമിര്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി. മൂന്നാം ഓവര്‍ എറിയാനെത്തിയ ആമിര്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഇത്തവണ അഞ്ചു റണ്‍സെടുത്ത വിരാട് കോലിയാണ് ക്രീസ് വിട്ടത്. പിന്നീട് ധവാനും യുവരാജും മെല്ലെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോകവെ ഒമ്പതാം ഓവറുമായി ആമിര്‍ വീണ്ടും അവതരിച്ചു. 22 പന്തില്‍ 21 റണ്‍സെടുത്ത ധവാന്‍ സര്‍ഫറാസിന്റെ കൈകളിലെത്തി. യുവരാജ് സിങ്ങിനും അധികം ആയുസ്സുണ്ടായില്ല. 31 പന്തില്‍ 22 റണ്‍സെടുത്ത യുവിയെ ഷദബ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ധോനി ഇന്ത്യയെ വിജയത്തിലേക്കത്തിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് ബാക്കിയുണ്ടായിരുന്നു. ഹസ്സന്‍ അലി അതും തല്ലിക്കെടുത്തി. ധോനി നാല് റണ്ണിന് പുറത്ത്. പിന്നാലെ ഒമ്പത് റണ്ണെടുത്ത കേദര്‍ ജാദവിനെ പുറത്താക്കി ഷദബ് രണ്ടാം വിക്കറ്റ് നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.