You are Here : Home / News Plus

ഹാപ്പി രാജേഷ് വധകേസ്: ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു

Text Size  

Story Dated: Thursday, July 06, 2017 08:15 hrs UTC

ഹാപ്പി രാജേഷ് വധക്കേസിലെ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ് തുടങ്ങി ഏഴ് പോരായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടിയോജിപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. 2011 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവർത്തകനായ വി.ബി.ഉണ്ണിത്താൻ, ബാബുകുമാർ, ജിണ്ട അനി എന്നിവർക്കെതിരായ വധശ്രമക്കേസുകളിൽ വെറുതെ വിട്ടവരുടെ പങ്ക് പുറത്തുപറയുമോ എന്ന് സംശയിച്ച് ഹാപ്പി രാജേഷിനെ വധിച്ചുവെന്നായിരുന്നു കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.