You are Here : Home / News Plus

യുപിയിൽ ട്രെയിനിനുള്ളിൽ മുസ്ലീം കുടുംബത്തിന് ക്രൂരപീഡനം

Text Size  

Story Dated: Saturday, July 15, 2017 08:16 hrs UTC

ഉത്തർപ്രദേശിൽ ട്രെയിനിനുള്ളിൽ മുസ്ലിം കുടുബത്തിനുനേരെ ക്രൂരമായ ആക്രമണം. ബുധനാഴ്ച മെയിന്‍പുരിയിൽവെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയ്നില്‍ വെച്ച് മുപ്പതോളം പേരടങ്ങിയ അക്രമി സംഘം കുടുംബത്തിലെ സ്ത്രീകളെയും പുരുഷന്‍മാരെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഇരുമ്പു കമ്പികളും വടികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും സ്ത്രീകളെ ലൈംഗികമായി അപമാനിക്കുകയും ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആക്രമണത്തിനിരയായവർക്ക് തലയ്ക്കും ശരീരത്തിനും സാരമായ ക്ഷതമേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഫറൂഖാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്നുപേരെ പിടികൂടിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുമ്പു കമ്പികളും വടികളുമായി പുറത്തു നിന്നെത്തിയ മുപ്പതോളം പേര്‍ ഷിക്കോഹാബാദ്- കസ്ഗാംങ് പാസഞ്ചർ ട്രെയിനിലെ എമർജൻസി വിൻഡോ തകർത്ത് ഉള്ളിൽ കടന്നാണ് യാത്രികരായ കുടുംബത്തെ ആക്രമിച്ചത്. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടിച്ചു. സംഘത്തിലുണ്ടായിരുന്ന ബുദ്ധിമാന്ദ്യമുള്ള 17 വയസുകാരനായ മകനെപ്പോലും വെറുതെ വിട്ടില്ലെന്ന് അക്രമണത്തിനിരയായ 53 കാരൻ ഷക്കീർ പറഞ്ഞു. ചില യാത്രക്കാർ തങ്ങളുടെ രക്ഷയ്‌ക്കെത്തിയെങ്കിലും അവരെയും അക്രമികൾ ഉപദ്രവിച്ചതായി ഷക്കീർ പറയുന്നു. അക്രമത്തിന്റെ കാരണത്തെക്കുറിച്ച് കൃതമായ വിവരം ലഭിച്ചിട്ടില്ല. പല തരത്തിലുളള റിപ്പേർട്ടുകളാണ് പുറത്തുവരുന്നതെന്ന് പൊലീസ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.