You are Here : Home / News Plus

കൂളറിന്റെ പേരില്‍ തര്‍ക്കം; ഡല്‍ഹിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, July 28, 2017 09:09 hrs UTC

വഴിയരികിലെ ഹോട്ടലില്‍ എയര്‍ കൂളറിനടുത്ത് ഇരിക്കുന്നതുമായി ബന്ധപ്പെട്ട് നാലംഗസംഘവുമായുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമകളായ അച്ഛനും മകനും വെടിയേറ്റുമരിച്ചു. ശ്യാം (52) മായങ്ക് (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി ഡല്‍ഹിയിലെ നജഫ്ഗട്ട് പ്രദേശത്താണ് സംഭവം. രാത്രി 9.30നാണ് നാല് പേര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. റോഡരികിലുള്ള മേശയിലാണ് ഇവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ഇതില്‍ ഒരാള്‍ക്ക് ചൂടെടുത്തപ്പോള്‍ ഹോട്ടലിലുണ്ടായിരുന്ന എയര്‍ കൂളര്‍ അയാള്‍ അവര്‍ക്ക് നേരെ തിരിച്ചുവെച്ചു. എന്നാല്‍ കൂളര്‍ മുഴുവനായും അവര്‍ക്ക് നേരെ തിരിച്ചുവെച്ചാല്‍ മറ്റ് ഉപഭോക്താക്കള്‍ക്ക് ചൂടെടുക്കും എന്നു പറഞ്ഞ് മായങ്ക് അതിനെ എതിര്‍ത്തു. അതുകൊണ്ട് മേശ മാറ്റിയിട്ട് തരാമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇത് തര്‍ക്കത്തിലേക്ക് നയിക്കുകയും കൂളര്‍ അവര്‍ക്ക് നേരെ തിരിച്ചുവെക്കുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ നാലംഗ സംഘത്തോട് ഹോട്ടലില്‍ നിന്നും പുറത്തുപോവാന്‍ മായങ്ക് ആവശ്യപ്പെട്ടു. ഇതിനിടെ നാലംഘ സംഘത്തില്‍ ഒരാള്‍ തൊക്കെടുത്ത് മായങ്കിനെ വെടിവെക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ മായങ്ക് നിലത്തുവീണു. വെടയൊച്ച കേട്ട് ഓടിവന്ന പിതാവിനും വെടിയേറ്റു. നാലംഗസംഘം ഉടന്‍ സ്ഥലം വിടുകയും ചെയ്തു. പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.