നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഗോശ്രീ പാലത്തിനു സമീപത്തെ കായലിൽ എറിഞ്ഞുകളഞ്ഞെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് മുഖ്യപ്രതി സുനിൽ കുമാർ. കായലിൽ നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വിവിധയിടങ്ങളിൽ നിന്നായി പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെയും മെമ്മറി കാർഡുകളുടെയും പെൻഡ്രൈവുകളുടെയും പരിശോധിനാഫാലം തിരുവനന്തപുരത്തെ സിഡാക്കിൽ നിന്ന് ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്
Comments