You are Here : Home / News Plus

ബാബരി മസ്ജിദ് തകർത്ത കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി

Text Size  

Story Dated: Thursday, March 23, 2017 06:38 hrs UTC

ബാബരി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവർക്കെതിരെയുള്ള കേസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി വച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ പി സി ഘോഷ്, ആർ എഫ് നരിമാൻ എന്നിവരടങ്ങിയ ബഞ്ച് ആയിരിക്കും പരാതി പരിഗണിക്കുക. ബാബരി മസ്ജിദ് കേസിൽ എൽ കെ അദ്വാനി അടക്കമുള്ള നേതാക്കളെ കുറ്റവിമുക്തരാക്കി അലഹാബാദ് കോടതിയുടെ വിധിയ്ക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സാങ്കേതികമായി മാത്രം വിധിയെ സമീപിക്കാനാവില്ലെന്നും കേസിനെ പുനർജീവിപ്പിക്കാനുള്ള അവസരം നൽകുന്നെന്നും സുപ്രീം കോടതി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.