You are Here : Home / News Plus

ചാനലിന്റെ ഓഫീസില്‍ പൊലീസ് സംഘം അന്വേഷണം നടത്തി

Text Size  

Story Dated: Sunday, April 02, 2017 11:31 hrs UTC

തിരുവനന്തപുരം:സ്വകാര്യ ചാനലിന്റെ ഓഫീസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ പൊലീസ് സംഘം അന്വേഷണം നടത്തി. ചാനല്‍ ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.മുജീബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാനല്‍ സിഇഒ അജിത്ത് കുമാര്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരേയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരേയുമാണ് സൈബര്‍ നിയമപ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .എകെ ശശീന്ദ്രനെതിരായ വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഫോണ്‍ വിളിയുടേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്നുമാണ് ഇന്റലിജന്‍സ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.വിവാദ വിഷയത്തില്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്തിലുള്ള ആറംഗ അന്വേഷണ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഫോണ്‍ വിളി സംഭാഷണം എഡിറ്റ് ചെയ്താണോ എന്ന് സംഘം പരിശോധിക്കും. വിവാദഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ചാനലിനെതിരെ രണ്ട് പരാതികളാണ് പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.