You are Here : Home / News Plus

ശക്തിവേലില്‍ നിന്ന് ലഭിച്ചത് കൃഷ്ണദാസിന്റെ കരുനീക്കങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍

Text Size  

Story Dated: Monday, April 10, 2017 09:23 hrs UTC

മ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തിന് ശേഷം തന്നെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു. കൃഷ്ണദാസിന്റെ സഹായം യഥേഷ്ടം ലഭിച്ചു. ഒളിവില്‍ കഴിയുന്നതിനിടെ ഒരു തവണ കൃഷ്ണദാസ് തന്നെ സന്ദര്‍ശിച്ചു. ഒരാഴ്ചക്ക് മുമ്പ് പാലക്കാട് വെച്ചാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ച് പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ശക്തിവേലിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കിയതും കൃഷ്ണദാസാണ്.

എന്നാല്‍ ജിഷ്ണു മരിച്ച ദിവസം കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഒരു കാരണവശാലും ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നില്ല. ജിഷ്ണുവിന്റെ മരണത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്യാനായതെന്നതിനാല്‍ അന്വേഷണ സംഘത്തിന് നല്‍കേണ്ട മൊഴിയെപ്പറ്റിയെല്ലാം കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. നേരത്തെ പഠിച്ച് ഉറപ്പിച്ച മൊഴികള്‍ മാത്രമാണ് ഇയാള്‍ നല്‍കുന്നത്. കാര്യമായ വിവരങ്ങള്‍ ഇയാളി നിന്ന് കിട്ടുക എളുപ്പമല്ലെന്നും അന്വേഷണ സംഘം കരുതുന്നു. ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ച് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.