കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഭാര്യ നിമ്മിയും സഹോദരൻ ആർ എൽ വി രാമകൃഷ്ണനും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കലാഭവൻ മണിയുടെ മരണം സിബിഐക്ക് വിട്ടുകൊണ്ട് നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയിടപെട്ട് സിബിഐയെക്കൊണ്ട് അന്വേഷണം ഏറ്റെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ നിമ്മിയും പിന്നീടിതിൽ കക്ഷി ചേർന്നു. ഇവരുടെ വാദങ്ങൾ അംഗീകരിച്ചാണ് അന്വേഷണം തുടങ്ങാൻ കോടതിതന്നെ സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുമാസത്തിനകം അന്വേഷണം തുടങ്ങണം.
Comments