You are Here : Home / News Plus

കെപിസിസി ഓഫീസില്‍ സുധീരന്‍ നിയമിച്ചവരെ കൂട്ടത്തോടെ പുറത്താക്കുന്നു

Text Size  

Story Dated: Thursday, April 13, 2017 08:04 hrs UTC

കെപിസിസി ഓഫീസില്‍ വിഎം സുധീരന്‍ പ്രസിഡണ്ടായിരിക്കെ നിയമിച്ചവരെ കൂട്ടത്തോടെ മാറ്റുന്നതായി പരാതി. താല്‍ക്കാലിക പ്രസിഡണ്ടായി എംഎം ഹസ്സന്‍ ചുമതലയേറ്റശേഷമുള്ള അഴിച്ചുപണിക്കെതിരെ പുറത്താക്കപ്പെട്ടവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഹസ്സന്‍ താല്‍ക്കാലിക പ്രസിഡണ്ടായ ശേഷം ഇന്ദിരാ ഭവനില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണെന്നാണ് പുറത്താക്കപ്പെട്ടവരുടെ ആക്ഷേപം. സഹകരണ ജനാധിപത്യ സെല്‍ ചെയര്‍മാനും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായ മരിയാപുരം ശ്രീകുമാറിനെ ഒന്നും പറയാതെ മാറ്റിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. കെപിസിസി ആസ്ഥാനത്ത് മരിയാപുരത്തിന് സുധീരന്‍ അനുവദിച്ച മുറിക്ക് മുന്നിലെ പേര് വെച്ച ബോര്‍ഡ് കഴിഞ്ഞ ദിവസം അഴിച്ചുമാറ്റിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്ഥാനത്തുനിന്നും മാറ്റിയ വിവരം അറിഞ്ഞതെന്നാണ് സുധീരപക്ഷക്കാരനായ മരിയാപുരത്തിന്റെ ആക്ഷേപം. മരിയാപുരം ഹൈക്കമാന്‍ഡിന് പരാതി നല്‍കി. മരിയാപുരത്തിന് പകരം ഐ ഗ്രൂപ്പ് നേതാവായ കരകളും കൃഷ്ണപ്പിള്ളയെയാണ് ഹസ്സന്‍ നിയമിച്ചത്. സുധീരന്റെ കാലത്ത് നിയമിച്ച ഡ്രൈവര്‍മാരായ വിശ്വനാഥന്‍, രതീഷ് സുഗതന്‍, അസിസ്റ്റന്റ് പ്രസ്സ് സെക്രട്ടറി ബിജോ, ഡിടിപി ഓപ്പറേറ്റര്‍ ജയേഷ് എന്നിവരെയും കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.