തലശ്ശേരി ഫസൽ വധകേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ നൽകിയ ഹർജി സിബിഐ കോടതി തള്ളി. ഫസലിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ്. പ്രവർത്തകരാണെന്ന സുബീഷിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടികാട്ടി. നിയമപോരാട്ടം മേൽകോടതിയിൽ തുടരുമെന്ന് സിപിഎം പ്രതികരിച്ചപ്പോൾ ഗൂഢാലോചന പൊളിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് ഫസലിന്റെ സഹോദരി റംല പ്രതികരിച്ചു. ഫസൽ വധകേസിൽ ഏറാണാകുളം സിബിഐ കോടതിയിൽ വാചരാണ തുടരുന്നതിനിടയിലാണ് ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആർ.എസ്.എസ്. പ്രവർത്തകൻ സുബീഷ് പോലീസിന് നൽകിയ കുറ്റ സമ്മത മൊഴിയിൽ കൊല നടത്തിയത് തങ്ങളാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
Comments