ഷൊർണ്ണൂരിൽ ട്രെയിൻ യാത്രക്കിടെ പീഡനമേറ്റ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം വിവാദത്തിൽ ഡോ.ഉൻമേഷിനെ സർക്കാർ കുറ്റവിമുക്തനാക്കി. ഉൻമേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉത്തരവ്ഗോവിന്ദചാമി പീഡിപ്പിച്ചു കൊന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് ഡോ.ഉന്മേഷായിരുന്നു. ആരോപണം ഉയർന്ന് ഏഴു വർഷത്തിനു ശേഷമാണ് ഡോ.ഉൻമേഷിനെ കുറ്റവിമുക്തനാക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി.പ്രഫസറായിരുന്ന ഉൻമേഷിൻറെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം .
Comments