You are Here : Home / News Plus

നൈജീരിയയില്‍ വ്യോമസേനയുടെ ബോംബ് ലക്ഷ്യംതെറ്റി; നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, January 18, 2017 04:43 hrs UTC

നൈജീരിയയില്‍  വ്യോമസേന  ലക്ഷ്യം തെറ്റിബോബിട്ടതിനെ തുടര്‍ന്ന് നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ബോക്കോഹറാം തീവ്രവാദികളെ നേരിടാനുള്ള വ്യാമസേന വിമാനത്തില്‍ നിന്നാണ് ലക്ഷ്യം തെറ്റി ബോംബ് അഭയാര്‍ത്ഥി ക്യാംപില്‍ വീണത്. നൈജീരിയയിലെ ബോര്‍ണോ  സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലാണ് സംഭവം. ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തായിരുന്നു ബോക്കോഹറാം തീവ്രവാദികളുടെ താവളം.  

ബൊക്കൊ ഹറാം തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെ അഭയാര്‍ഥി ക്യാംപിനുനേരെ അബദ്ധത്തില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് വ്യാമസേന വിശദീകരിച്ചു.  അബദ്ധത്തിലുണ്ടായ ആക്രമണത്തില്‍ സൈന്യത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി  ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. റെഡ് ക്രോസിന്റെ സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.