You are Here : Home / News Plus

അഴിമതി ആരോപണം; സാംസങ് മേധാവി അറസ്റ്റില്‍

Text Size  

Story Dated: Friday, February 17, 2017 08:48 hrs UTC

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ സാംസങ് ഗ്രൂപ്പിന്റെ മേധാവി ജെയ് വൈ ലീയെ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സിയോള്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കസ്റ്റഡിയിലാണ് ജെയ് വൈ ലീ. ദക്ഷിണ കൊറിയന്‍ ഭരണ നേതൃത്വത്തെ പിടിച്ചുലച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ലീയെ അറസ്റ്റ് ചെയ്തത്. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ആരോപണ വിധേയയായ അഴിമതി കേസില്‍ സാംസങ് മേധാവിയായ ജെയ് വൈ ലീക്കും പങ്കുണ്ടെന്നാണ് ആരോപണം. സാംസങ് കമ്പനികള്‍ ലയിപ്പിക്കുന്ന ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്.

പ്രസിഡന്റിന്റെ ബാല്യകാല സഖിയായ ചോയി സൂന്‍ സിലിന് അനധികൃമായി സര്‍ക്കാര്‍ രേഖകള്‍ കൈമാറിയെന്നായിരുന്നു പ്രസിഡന്റിനെതിരെയുള്ള ആരോപണം. പ്രസിഡന്റുമായുള്ള ബന്ധം മുതലെടുത്ത് ചോയി സൂന്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി അവിഹിത സ്വത്ത് സമ്പാദിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ചോയി സൂന്‍ സിലിന് 38 ബില്ല്യണ്‍ ഡോളര്‍ സാംസങ് കൈക്കൂലി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.