ആലുവ∙ പൾസർ സുനിയെയും കൂട്ടാളി വിജേഷിനെയും കൊണ്ടുള്ള തെളിവെടുപ്പ് പൂർത്തിയായി. പുലർച്ചെ 4.10 ഓടെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്.ഇവർ ഒളിച്ചുതാമസിച്ചിരുന്ന വീട്ടിൽനിന്ന് ഒരു മൊബൈൽ ഫോണും ടാബ്‌ലറ്റും കണ്ടെടുത്തു. സുനിയും വിജേഷും കോടതിയിലെത്താൻ ഉപയോഗിച്ച ബൈക്കിന്റെ ഉടമയെയും കണ്ടെത്തിയിട്ടുണ്ട്. ചാർലിയോടൊപ്പം താമസിക്കുന്ന ഡിണ്ടിഗൽ സ്വദേശി സെൽവനാണ് ബൈക്കിന്റെ ഉടമസ്ഥൻ. ഇവിടെയുള്ള ഒളിസങ്കേതത്തിൽനിന്ന് ബൈക്കുമായി കൊച്ചിയിലേക്ക് എത്തുകയായിരുന്നു സുനിയും വിജേഷും. നടിയെ ആക്രമിച്ചതിനു ശേഷം ഒളിവിൽ കഴിഞ്ഞപ്പോൾ വഴിവക്കിലോ കടത്തിണ്ണയിലോ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നു സുനി മൊഴി നൽകിയിരുന്നു. കയ്യിൽ പണമില്ലാത്തതിനാലാണ് ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്.
Comments