ലോകത്തെ മുള്‍മുനയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയയെ ഭീകരവാദം സ്പോൺസര് ചെയ്യുന്ന രാജ്യമായ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെല്ലുവിളിച്ച് കൊണ്ട് വീണ്ടുമൊരു മിസൈല്‍ പരീക്ഷണം. 1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന് അധീനതിയിലുള്ള കടലിലാണ് മിസൈല്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്. സെപ്റ്റംബറില്‍ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പറത്തിയിരുന്നു.
Comments