ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് എബിപി ന്യൂസിന് വേണ്ടി ലോക്നീതി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയില്‍ പറയുന്നത്. തിങ്കളാഴ്ച്ച പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഇരുപാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പില്‍ 43 ശതമാനം വീതം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. പക്ഷേ ബിജെപി 91 മുതല്‍ 99 വരെ സീറ്റുകള്‍ പിടിക്കുമെന്നും കോണ്‍ഗ്രസിന് 78 മുതല്‍ 86 സീറ്റുകളാവും ലഭിക്കുകയെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. മൊത്തം 182 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വലിയ മാറ്റങ്ങളാണ് ഗുജറാത്തിലെ ജനങ്ങളുടെ രാഷ്ട്രീയചിന്തകളിലുണ്ടായതെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. നവംബര്‍, ഒക്ടോബര്‍, ആഗസ്റ്റ് എന്നീ മാസങ്ങളില്‍ ബിജെപിക്ക് അനുകൂലമായി നിന്നിരുന്ന പല വോട്ടര്‍മാരും പോയ ആഴ്ചകളില്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതാണ് സര്‍വേയില്‍ കാണുന്നത്.
Comments