ഡി.എം.കെ. നേതാക്കളായ എ. രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2 ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ മാസം 21ന് വിധി പറയും. സിബിഐ പാട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുക. 2ജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായതെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
Comments